തൃശൂർ: മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് ഇയാളുടെ ഭാര്യ തങ്കമണി.
ഇവരെ മർദിച്ച മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു.
പരിക്കേറ്റ് തളർന്ന ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ രാമകൃഷ്ണൻ്റെ ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ