കേരളം

കാസർക്കോട് തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: തിമിരടുക്കയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. 24കാരനായ അബ്ദുൽ റഹ്മാനെയാണ് വീട്ടിൽ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ടു പോയത്. ബഷീർ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. 

നൗഷാദ് എന്നയാളുടെ വീടിൻറെ ചില്ല് അടിച്ച് പൊട്ടിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. 

ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. വീട്ടിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹ്മാനെ ഒരു സംഘം വളയുകയായിരുന്നു. ഇരുമ്പ് ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായാണ് സംഘം വീട്ടിലെത്തിയത്. യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മർദ്ദിച്ചു. അതിന് ശേഷമാണ് കാറിൽ കയറ്റിക്കൊണ്ടു പോയത്. തടയാൻ ശ്രമിച്ച യുവാവിന്റെ മാതാവിനും മർദ്ദനമേറ്റു. പരിക്കേറ്റ യുവാവ് മംഗൽപാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ