കേരളം

നാലുമാസമുള്ള കുഞ്ഞു മരിച്ചത് ശ്വാസംമുട്ടി, അമ്മ മാനസിക ചികിത്സാകേന്ദ്രത്തിൽ; മൊഴിയെടുക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; നാലുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും കുഞ്ഞും മാത്രമുള്ളപ്പോഴാണ് സംഭവം. 

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴിയെടുക്കും. സൂസൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണ്. കുട്ടിയുടെ മരണശേഷം കൂടുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയെ പൊലീസ് നിരീക്ഷണത്തില്‍ മാനസിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മ സാധാരണരീതിയിലേക്ക് മടങ്ങിയശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു.

 കുട്ടിയ്ക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് സൂസനാണ് റിജോയെ വിളിച്ച് അറിയിച്ചത്. റിജോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡംഗം സ്ഥലത്തെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്