കേരളം

നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല; തീരുമാനമെടുത്ത് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എം വി ഗോവിന്ദന്‍ കിളിമാനൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്തമാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. നയപ്രഖ്യാപനം ഒഴിവാക്കി എന്ന് ആരാണ് പറഞ്ഞത്?, നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല. നയപ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന് അവരുടേതായ അഭിപ്രായമുണ്ടാകും. അതല്ലല്ലോ എല്ലാവരും കൈകാര്യം ചെയ്യേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടരാനാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. സമ്മേളന നടപടി ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നെങ്കിലും സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയാതെ, ജനുവരിയില്‍ വീണ്ടും ചേരാനാണ് തീരുമാനം. എങ്കില്‍ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായേ കണക്കാക്കൂ എന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. ജനുവരി മൂന്നാംവാരം സഭയില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു