കേരളം

തല്‍ക്കാലം ക്രിമിനല്‍ നടപടികളിലേക്ക് കടക്കുന്നില്ല; തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശൂരില്‍ കൊടിതോരണം കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. അപകടവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തല്‍ക്കാലം ക്രിമിനല്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും സാധാരണക്കാരനാണ് കൊടിതോരണം കെട്ടിയതെങ്കില്‍ കേസെടുക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുപോലും അവിടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക പോലും ഉണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു. 

കോടതിയുടെ വിമര്‍ശനത്തിന് രാഷ്ട്രീയനിറം നല്‍കേണ്ടതില്ല. പാതയോരത്ത് ആരു കൊടിതോരണം കെട്ടിയാലും അത് തെറ്റാണ്. എന്തുകൊണ്ട് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. റോഡിലെ കൊടിതോരണങ്ങള്‍ മാറ്റണമെന്ന ഉത്തരവ് പാലിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. 

ജനുവരി 12 ന് കോര്‍പ്പറേഷന്‍ സെക്രട്ടറി വീണ്ടും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കിസാന്‍സഭ സമ്മേളനത്തോട് അനുബന്ധിച്ച് റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങിയാണ് അഭിഭാഷകയായ കുക്കു ദേവകിക്ക് പരിക്കേറ്റത്. തൃശൂര്‍ അയ്യന്തോളില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു