കേരളം

കാറിൽ ചീറിപ്പാഞ്ഞത് 89 തവണ! യുവാവിന് 1.33 ലക്ഷം പിഴ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അതിവേഗത്തിൽ വാഹനമോടിച്ച കണ്ണൂർ സ്വ​ദേശിയായ യുവാവിന് പിഴയായി നൽകേണ്ടി വന്നത് 1,33,500 രൂപ. നിയമം കാറ്റിൽപ്പറത്തി നിരവധി തവണ അതിവേ​ഗത്തിൽ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് യുവാവിൽ നിന്ന് ഇത്രയും തുക പിഴയീടാക്കിയത്. 

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്‌യുവി കാറിനാണ് പിഴ ഈടാക്കിയത്. ഒരുവർഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോർത്ത് സോണിന്റെ ക്യാമറയിൽ പതിഞ്ഞത്. 2022ൽ ജനുവരി അഞ്ചിന് മാത്രം ഏഴ് തവണ പിഴയീടാക്കി.

ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. കഴിഞ്ഞ ദിവസം വാഹനം അപകടത്തിൽപ്പെട്ടു. ഇൻഷുർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്.

പിഴ അടയ്ക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് വാഹനം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്നു. തുടർന്ന് കോഴിക്കോട് ആർടി ഓഫീസിൽ പിഴ അടയ്ക്കുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതൽ ക്യാമറയിൽ പതിഞ്ഞത് വാളയാർ- തൃശൂർ റോഡിലാണെന്ന് എംവിഡി അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ