കേരളം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്കു കടന്നു; നാലു വര്‍ഷത്തിനു ശേഷം വിമാനത്താവളത്തില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശ
ത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്
ചെയ്തു. എറിയാട് പേബസാര്‍ സ്വദേശി ഷെഫീറിനെയാണ് കൊടു
ങ്ങല്ലൂര്‍ എസ്എ സൂരജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ
പ്പോഴായിരുന്നു അറസ്റ്റ്. 

എ.എസ്.ഐമാരായ സജയന്‍, ഉല്ലാസ് പൂക്കോട്ട്, സീനിയര്‍ സി.പി.ഒ.മാരായ ലാല്‍ജി, സുനില്‍, ഗോപകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്