കേരളം

സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി; ഇ-പോസ് മെഷീനിലെ തകരാര്‍ തുടരുന്നു; പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെയാണ്
സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലായത്. 

ഇതേത്തുടര്‍ന്ന് ബിപിഎല്‍, എെൈവ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്ക് മുടങ്ങി. പകരം സംവിധാനവും ഒരുക്കിയിട്ടില്ല. തകരാര്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ റേഷനെ മാത്രം ആശ്രയിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകും. 

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ പണിമുടക്കി തുടങ്ങുന്നത്. ഇന്നലെ ഇ പോസ് മെഷീന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്താന്‍ ഒരു തരത്തിലും കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ചിട്ടു. 

രാവിലെ മുതല്‍ റേഷന്‍ വാങ്ങാനെത്തിയവര്‍ ബഹളം വെയ്ക്കുകയും പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം കടകള്‍ ഉള്ളതില്‍ നാലായിരത്തില്‍ താഴെ മാത്രമാണ് തുറന്നത്. 91.81 ലക്ഷം കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഡേറ്റ സെന്റിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍