കേരളം

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; എസ്‌ഐ മര്‍ദിച്ചതായി ബന്ധുക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവന്‍(40) ആണ് മരിച്ചത്. മര്‍ദനമേറ്റ സജീവന്‍ സ്‌റ്റേഷന് മുന്‍പില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. 

സജീവനെ എസ്‌ഐ മര്‍ദിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വാഹനാപകട കേസില്‍ വ്യാഴാഴ്ചയാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

വടകര ടൗണില്‍ വെച്ച് ഇവരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ മറ്റേ കാറില്‍ വന്നവര്‍ പൊലീസിനെ വിളിച്ചു. വടകര സ്റ്റേഷനില്‍ നിന്ന് കോണ്‍സ്റ്റബിളാണ് ഇവിടേക്ക് എത്തിയത്. 

സ്റ്റേഷനില്‍വെച്ച് തന്നെ നെഞ്ചുവേദനയെന്ന് സജീവന്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍

പിന്നാലെ ഇവരുടെ വാഹനം വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിലെത്തിയ സജീവനേയും സുഹൃത്തുക്കളേയും മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിച്ച് പൊലീസ് മര്‍ദിച്ചതായാണ് പറയുന്നത്. സജീവന്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് സജീവന്‍ അല്ല. 

സ്‌റ്റേഷനില്‍ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന എടുക്കുന്നതായി സജീവന്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനെ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനിറ്റ് മാത്രമാണ് ഇവര്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു