കേരളം

ദീലീപിനെതിരെ മാനനഷ്ട കേസെടുത്തു; നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദീലീപിനെതിരെ മാനനഷ്ടത്തിന് കേസെടുത്തു. നവംബര്‍ ഏഴിന് ദിലീപ് തലശ്ശേരി കോടതിയില്‍ ഹാജരാകണം. ഇതിനായി സമന്‍സ് അയച്ചു. നടിയെ ആക്രമിച്ച കേസെടുക്കുന്നതിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ആണെന്ന് ദിലീപ് ആരോപിച്ചതിനെതിരെയാണ് പരാതി.

നാലുവര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്ത് നടപടിയാരംഭിച്ചിരിക്കുന്നത്. 2018 ലാണ് ലിബര്‍ട്ടി ബഷീര്‍ തലശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസ് താനും മഞ്ജു വാര്യരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണെന്നും, താന്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപ് ഇന്റര്‍വ്യൂകളിലും മറ്റും പറഞ്ഞിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ഇക്കാര്യം കോടതികളില്‍ നല്‍കിയ ജാമ്യഹര്‍ജികളിലും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപിനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെയും, മഞ്ജു വാര്യര്‍, എഡിജിപി സന്ധ്യ, അഡ്വ മിനി തുടങ്ങിയവരുടെ പേരില്‍ ദിലീപും കൂട്ടരും സ്വന്തമായി വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കി, അവര്‍ക്കെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രചരിപ്പിച്ചിരുന്നു. ഈ തെളിവും കോടതിക്ക് കൈമാറിയതായി ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്