കേരളം

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, പിന്നാലെ ഭയം; പൊലീസ് സ്റ്റേഷനിലേക്കോടി അതിഥി തൊഴിലാളി

സമകാലിക മലയാളം ഡെസ്ക്


മൂവാറ്റുപുഴ: 15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി അലാലുദ്ദീനെ കനിഞ്ഞ് ഭാ​ഗ്യദേവത. 80  ലക്ഷം രൂപയുടെ ലോട്ടറിയാണ് അലാലുദ്ദീന് അടിച്ചത്. ലോട്ടറി അടിച്ച വിവരം അറിഞ്ഞതോടെ അലാലുദ്ദീൻ നേരെ ഓടിയത് പൊലീസ് സ്റ്റേഷനിലേക്ക്. 

വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് അലാലുദ്ദിന് ഭാ​ഗ്യം കൊണ്ടുവന്നത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതോടെ അലാലുദ്ദീൻ ആദ്യം ഭയന്നു. ഇതോടെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാൾ പോയത്. കാര്യങ്ങൾ പൊലീസുകാരെ പറഞ്ഞ് മനസിലാക്കിക്കാൻ സമയമെടുത്തു. അപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. 

മൂവാറ്റുപുഴ സ്റ്റേഷനിലെ പിആർഒ ആർ അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേല്പിച്ചു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാമായി പൊലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി. മാനേജർ ബിജോമോനോട് പൊലീസ് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നല്കി. 

വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതായിരുന്നു ബിജോ. ഇദ്ദേഹത്തിനും തന്റെ ആദ്യ ദിനം അവിസ്മരണീയമായി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്