കേരളം

കളിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വന്ന ആറു വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; 77-കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആറു വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 77-കാരന്‍ പിടിയില്‍. നിലമേല്‍ കൈതോട് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സമീപത്തെ ഒരു പുരയിടത്തില്‍ മറ്റു കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വന്ന കുട്ടിയെ ഷംസുദ്ദീന്‍ അനുനയിപ്പിച്ച് സമീപത്തെ ഒരു റബ്ബന്‍ പുരയിടത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് കുട്ടിയെ ക്രൂരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി. 

അതിനുശേഷം കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഉറങ്ങുമ്പോൾ കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പ്രതിയുടെ പേര് വിളിച്ച് കരയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷംസുദ്ദീനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരേ ചടയമംഗലം പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ