കേരളം

അസാനി ഇന്ന് ദുര്‍ബലമായേക്കും, കോഴിക്കോട് മലയോരമേഖലയില്‍ കനത്തമഴ; തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട്, സംസ്ഥാനത്ത് 54% അധിക വേനല്‍ മഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റ് ഇന്നത്തോടെ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോട്ടയത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയില്‍ കനത്തമഴയാണ് പെയ്തത്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. താമരശേരിയില്‍ മരംവീണ് വൈദ്യുതി ബന്ധം തകരാറിലായി.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. തീക്കോയ്, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞു. ഈരാട്ടുപേട്ട ടൗണ്‍ കോസ് വേ, കോളജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

തിങ്കള്‍ മുതല്‍ ചൊവ്വ രാവിലെ വരെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. കരിപ്പൂരിലും (5.86 സെന്റിമീറ്റര്‍) കോഴിക്കോട്ടുമാണു (4.73 സെന്റിമീറ്റര്‍) കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ വരെ 54% അധിക വേനല്‍ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ