കേരളം

കലോത്സവം കഴിഞ്ഞു മടങ്ങവെ ലോറിയിടിച്ചു; അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: ദേശീയ പാതയില്‍ അങ്കമാലി ജങ്ഷനില്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങിയ പയ്യന്നൂര്‍ ക്യാമ്പസ് വിദ്യാര്‍ത്ഥിനി വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്റെ മകള്‍ അമയ പ്രകാശ് ടി പി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് അപകടം നടന്നത്.

ഒപ്പമുണ്ടായിരുന്ന പയ്യന്നൂര്‍ ജാനകിനിലയം ശ്രീഹരിക്ക് (20) പരിക്കേറ്റു. ഇയാളെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രാഥമിക ചകിത്സക്ക് ശേഷം വിട്ടയച്ചു. അമയ പ്രകാശിന്റെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ബിന്ദുവാണ് അമയയുടെ മാതാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു