കേരളം

ഗവര്‍ണര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ല; കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൈയേറ്റം നടന്നിട്ടില്ലെന്നും വിസി ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കേണ്ടെന്നും പൊലീസിന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജിയാണ് നിയമോപദേശം നൽകിയത്. ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽനിന്ന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

കണ്ണൂരിലെ കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബും സംഘവും കൈയേറ്റം ചെയ്‌തുവെന്നും ഡോ. ബി സി ഗോപിനാഥ് രവീന്ദ്രൻ ഇതിന്‌ കൂട്ടുനിന്നെന്നുമായിരുന്നു ആരോപണം. 

 പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല. ഐപിസി 124 വകുപ്പും നിലനിൽക്കില്ല. സംഭവത്തിൽ കേസ് എടുക്കേണ്ടതില്ലെന്ന്‌ പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാറും നേരത്തേ നിയമോപദേശം നൽകിയിരുന്നു. 

2019ൽ ചരിത്ര കോൺഗ്രസിനിടെ സിഎഎക്ക്‌ അനുകൂലമായി ഗവർണർ സംസാരിച്ചതിനെതിരെയാണ്‌ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും സംഘടനകളും പ്രതിഷേധിച്ചത്‌.  ഗവർണർക്കെതിരെ കൈയേറ്റമുണ്ടായിട്ടില്ലെന്ന്‌ കണ്ണൂർ സർവകലാശാല റിപ്പോർട്ട്‌ നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി