കേരളം

കാരണം കാണിക്കല്‍ നോട്ടീസ്, രണ്ട് വിസിമാര്‍ കൂടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാജി സമർപ്പിക്കാത്തതിന് രണ്ട് വിസിമാർ കൂടി ​ഗവർണർക്ക് മറുപടി നൽകി. ഡിജിറ്റൽ സർവകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയുമാണ് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകിയത്. 

അഞ്ച് വിസിമാരാണ് നിലവിൽ ഗവർണർക്ക് വിശദീകരണം നൽകിയത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വിസിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. വിശദീകരണം നല്‍കാനുള്ള സമയം നവംബര്‍ ഏഴ് വരെയായി നീട്ടിയിരുന്നു. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്.

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ രാജി വെക്കാനുള്ള ​ഗവർണറുടെ നിർദേശം ചോദ്യം ചെയ്ത്  വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ​ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്