കേരളം

മണ്ണുലോറി തടഞ്ഞ യുവതിക്ക് ക്രൂരമര്‍ദ്ദനം; രണ്ടു പേര്‍ പിടിയില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവിന് സമീപം നെട്ടയത്ത് വീട്ടമ്മയെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

മണ്ണുകടത്തു സംഘത്തിലെ രണ്ടുപേരാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് പൊളിടെക്‌നിക് പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

നെട്ടയം സ്വദേശിനിയായ യുവതിയുടെ വീടിന് സമീപത്തെ നിലം നികത്തുന്നതിനായി മണ്ണുലോറി നിരന്തരം പോയിരുന്നു. യുവതിയുടെ വീടിനു മുന്നിലൂടെയായിരുന്നു ലോറി പോയിരുന്നത്. ഇതേത്തുടര്‍ന്ന് റോഡ് തകരുകയും പൊടി ശല്യം രൂക്ഷമാകുകയും ചെയ്തിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വീടിന് മുന്നില്‍ വെച്ച് മണ്ണുലോറി യുവതി തടഞ്ഞു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്