കേരളം

ലോട്ടറി തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താന്‍ ശ്രമം; വില്‍പ്പനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോട്ടറി വില്‍പ്പന സ്റ്റാളിലെ ഇരുമ്പ് തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് വില്‍പ്പനക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമം. ഇവരെ സഹായിക്കാന്‍ എത്തിയ സഹോദരിയുടെ മകന്‍ ലോട്ടറി തട്ട് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വീണതോടെയാണ് സംഭവം അറിഞ്ഞത്.

കൊല്ലം ശാസ്താകോട്ട ശൂരനാട് വടക്കാണ് സംഭവം. ചക്കുവള്ളി പുതിയകാവ് റോഡില്‍ കെസിബി ജംഗ്ഷന് സമീപമുള്ള പാല്‍ സൊസൈറ്റിയുടെ അടുത്താണ് ഇരുമ്പ് തട്ടില്‍ സ്ത്രീ ലോട്ടറി വില്‍പന നടത്തി വരുന്നത്. ഇവര്‍ ദിവസവും വൈകീട്ട് ലോട്ടറി വില്‍പ്പന കഴിഞ്ഞാല്‍ തട്ട് എടുത്ത് സമീപത്തുള്ള സൊസൈറ്റിയില്‍ വച്ചിട്ടാണ് പോവുക. ചൊവ്വാഴ്ച രാവിലെ ഇവരെ സഹായിക്കാന്‍ ശ്രമിച്ച സഹോദരിയുടെ മകന്‍ ലോട്ടറി തട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് വീഴുകയായിരുന്നു.

തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ വൈദ്യുതി ലൈനില്‍നിന്ന് വയര്‍ ഉപയോഗിച്ച് ലോട്ടറി തട്ടുമായി ബന്ധിപ്പിച്ച നിലയില്‍ കണ്ടത്. വിവരം ശൂരനാട് കെഎസ്ഇബി ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലാണ് ക്രൂരകൃത്യം പ്ലാന്‍ ചെയ്തതെന്ന് സംശയിക്കുന്നതായി കെഎസ്ഇബി സബ് എഞ്ചിനീയര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്