കേരളം

ഏഴുവർഷമായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണശ്രമം; സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടു, വെട്ടുകത്തിയും ആയുധങ്ങളും ഉപേക്ഷിച്ച് മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് വീട് കുത്തിതുറന്ന് മോഷണശ്രമം. ഏഴുവർഷമായി അടച്ചിട്ടിരുന്ന ഇരുനില വീട്ടിലാണ് മോഷണശ്രമം നടന്നത്. മുറികൾ കുത്തിത്തുറന്ന് സാധനസാമഗ്രികൾ എല്ലാം വാരി താഴെയിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കാർത്തികപ്പള്ളി കാവിൽ പടിക്കൽ ക്ഷേത്രത്തിനു സമീപം ചിങ്ങോലി പുന്നക്കുളങ്ങരയിൽ അന്നമ്മ മാത്യുവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മക്കളോടൊപ്പം ഭോപ്പാലിലാണ് അന്നമ്മ മാത്യു താമസിക്കുന്നത്. വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന ആൾ എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച് അകത്ത് കടന്നതായി കണ്ടത്. പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീടിനുളളിൽ കയറിയത്. 

വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച പാരയും വെട്ടുകത്തികളും പ്ലെയറും താഴത്തെ മുറിയുടെ സമീപത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്