കേരളം

പുരാവസ്തു തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണമെന്ന് ഇഡി നോട്ടീസ്; ഐജി ലക്ഷ്മണ ഇന്നും ഹാജരായേക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ജി ലക്ഷ്മണ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെത്തന്നെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ഐ ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡിയുടെ സംശയം.

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണയ്ക്കു പുറമേ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യും. ഈ മാസം 16 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എസ് സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുള്ളത്.

ലക്ഷ്മണയെയും സുരേന്ദ്രനെയും ചോദ്യം ചെയ്തശേഷം  18, 19 തീയതികളിൽ കെ.സുധാകരനെ ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. അതിനു മുൻപു സുധാകരനു നോട്ടിസ് നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ