കേരളം

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു; 66 കാരന് ഏഴുവര്‍ഷം കഠിന തടവ്; 25,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 66 വയസ്സുകാരന് ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് കോടതി ശിക്ഷിച്ചത്. 

 പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ഒപ്പം കഴിഞ്ഞിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. 

2014 ജനുവരി രണ്ടിന് പുലര്‍ച്ചെ കുട്ടിയുടെ അപ്പൂപ്പന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ച പരിചയക്കാരനായ പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടാണ് അമ്മൂമ്മ പോയത്. ആശുപത്രിയില്‍നിന്ന് മടങ്ങി എത്തിയ ശേഷമാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍