കേരളം

ഹൈക്കോടതി ഇടപെടൽ; വൈദ്യുതി നിരക്ക് വർധന ഉടനില്ല; താത്കാലിക ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യവസായ വണിജ്യ മേഖലയിലെ വൈദ്യുതി നിര‍ക്ക് വർധന ​ഹൈക്കോടതി സ്റ്റേ ചെയ്തത് എല്ലാ വിഭാ​ഗം ജനങ്ങൾക്കും താത്കാലികമായെങ്കിലും ആശ്വാസമാകും. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർധനയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തിൽ കോടതിയുടെ അന്തിമ വിധി വരെ എല്ലാ വിഭാ​ഗത്തിന്റേയും നിരക്ക് വർധിപ്പിക്കാനുള്ള നീക്കം റെ​ഗുലേറ്ററി കമ്മീഷൻ നിർത്തി വയ്ക്കും. ജൂലൈ ആദ്യം നിരക്കു വർധന പ്രഖ്യാപിക്കാൻ റെഗുലേറ്റേറി കമ്മീഷൻ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് സ്റ്റേ. ജൂലൈ 10ന് ഹർജി വീണ്ടും പരിഗണിക്കും.

വ്യവസായ വാണിജ്യ മേഖലയിലുള്ളവരാണ് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുതി ഉപയോഗിക്കുന്നത്. ഈ വിഭാഗത്തിന്റെ നിരക്ക് വർധനയാണ് സ്റ്റേ ചെയ്തത്. എന്നാൽ, എല്ലാ വിഭാഗങ്ങൾക്കും പൊതുവായ നടപടി ക്രമത്തിലൂടെയാണ് റെഗുലേറ്ററി കമ്മീഷൻ നിരക്ക് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഇടക്കാല ഉത്തരവിലെ സ്റ്റേ ഒഴിവായാൽ മാത്രമേ നിരക്ക് വർധിപ്പിക്കാനുള്ള തുടർ നടപടികളുണ്ടാവൂ. 

ഈ മാസം 15-ഓടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിരുന്നു ഒരുങ്ങിയത്. അതിനിടെയാണ് വൈദ്യുതിക്ക് സർചാർജ് പ്രഖ്യാപിക്കേണ്ടി വന്നത്. 10 പൈസ കമ്മീഷൻ പ്രഖ്യാപിച്ചപ്പോൾ കെഎസ്ഇബി സ്വന്തം അധികാരം ഉപയോഗിച്ച് ഒൻപത് പൈസ കൂടി സർചാർജ് ചുമത്തി. ഇതോടെ യൂണിറ്റിന് 19 പൈസ വർധിച്ചു. ജനരോഷം ഉയരുമെന്നു ഉറപ്പുള്ളതിനാൽ പുതിയ നിരക്ക് പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാൻ കമ്മിഷൻ തന്നെ തീരുമാനിച്ചിരുന്നു. ഈ മാസം 30-വരെയാണ് നിലവിലെ നിരക്കിന്റെ കാലാവധി. ഈ സമയ പരിധി കമ്മീഷൻ നീട്ടിയേക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'