കേരളം

സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യേണ്ടത് പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്തം; വ്യാജനെങ്കില്‍ അകത്തുപോകുമെന്ന് വിസി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഡ്മിഷന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേരള സര്‍വകലാശാല. ഇനിയുള്ള അഡ്മിഷനുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്ത് അതത് പ്രിന്‍സിപ്പല്‍മാര്‍ യഥാര്‍ഥമാണെന്ന് ഉറപ്പാക്കി സര്‍വകലാശാലയ്ക്ക് നല്‍കണം. ഇത്രയും നാള്‍ ഇത് ഒരു നിര്‍ദേശം മാത്രമായിരുന്നു. ഇനി മുതല്‍ ഇത് രേഖയാണ്. ഇനിമുതല്‍ കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ പ്രിന്‍സിപ്പല്‍ അകത്തുപോകുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത് വ്യക്തിപരമായി ഉറപ്പാക്കേണ്ടത് പ്രിന്‍സിപ്പല്‍ ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയില്‍ മുഴുവന്‍ അഡ്മിഷനും നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് ഉറപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. 

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ കോളജുകളോടും കൗണ്‍സിലര്‍മാരുടെ ലിസ്റ്റ് തരാന്‍ ആവശ്യപ്പെട്ടിരുന്നു. 20നകം ലിസ്റ്റ് തരാനാണ് പറഞ്ഞത്. ഇതിനകം ലിസ്റ്റ് തരാത്ത കോളജുകളില്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ഇല്ല. തെരഞ്ഞെടുത്ത കൗണ്‍സിലര്‍മാരുടെ പട്ടിക നല്‍കി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ ഇല്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി