കേരളം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് വീണ്ടും പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് വീണ്ടും പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടി. സര്‍ജിക്കല്‍ വാര്‍ഡിനകത്ത് നിന്നാണ് രണ്ട് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്ന് പതിനൊന്ന് പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയതിനെ തുടര്‍ന്ന് വാര്‍ഡ് അടിച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് വീണ്ടും പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയത്.

പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടതിനെ തുടര്‍ന്ന് സര്‍ജിക്കല്‍ വാര്‍ഡിലെ ഇരുപതോളം രോഗികളെ ഇന്നലെ ഇവിടെനിന്നു മാറ്റിയിരുന്നു. പഴയ ബ്ലോക്കിലെ മറ്റു വാര്‍ഡുകളിലേക്കും ദേശീയപാതയ്ക്ക് അപ്പുറമുള്ള മാതൃശിശു ബ്ലോക്കിലേക്കുമായാണു രോഗികളെ മാറ്റിയത്. സ്ട്രെച്ചറിലും വീല്‍ചെയറിലും ആംബുലന്‍സിലുമായാണു രോഗികളെ  മറ്റു വാര്‍ഡുകളിലെത്തിച്ചത്.

സര്‍ജിക്കല്‍ വാര്‍ഡിലെ പാമ്പുകളെ കണ്ടതിനു സമീപത്തെ ഒരു മുറിയിലെ എട്ടോളം രോഗികളെ ചൊവ്വാഴ്ച തന്നെ മറ്റു വാര്‍ഡിലേക്കു മാറ്റിയിരുന്നു. സര്‍ജിക്കല്‍ വാര്‍ഡും പഴയ ഓപറേഷന്‍ തിയേറ്ററും കാരുണ്യ ആരോഗ്യ പദ്ധതി കൗണ്ടറും ഉള്‍പ്പെടുന്ന ഈ കെട്ടിടം ഇന്നലെ വൈകിട്ടോടെ പൂര്‍ണമായി അടച്ചു. വിശദമായ പരിശോധനയ്ക്കു ശേഷമേ ഇനി ഈ കെട്ടിടത്തിലെ സൗകര്യം ഉപയോഗിക്കൂ. ഇന്നലെ രാവിലെ തന്നെ സര്‍ജിക്കല്‍ വാര്‍ഡിലെ മുഴുവന്‍ രോഗികളെയും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ക്കിടെ ഉച്ചയോടെ വീണ്ടും സമീപത്തെ മുറിയില്‍ പാമ്പിനെ കണ്ടതോടെ അടിയന്തരമായി രോഗികളെ മാറ്റുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് ഇവിടെ പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടു തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല