കേരളം

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ചവര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പിരപ്പന്‍കോട് സ്വദേശി അരുണ്‍പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയന്‍ എന്നിവരാണ് പിടിയിലായത്. 

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ് ഇവര്‍ മര്‍ദിച്ചത്. പെണ്‍കുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു. എന്നാല്‍ സംഘത്തെ പെണ്‍കുട്ടി എതിര്‍ത്തതോടെയാണ് റോഡില്‍ വലിച്ചു തള്ളിയിട്ടു മര്‍ദിച്ചത്. പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവര്‍ മര്‍ദിച്ചു. നാല് പേരാണ് കേസില്‍ പ്രതികള്‍. 

ആക്രമണത്തില്‍ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നാട്ടുകാര്‍ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. ചെങ്കോട്ടുകോണം എസ്എന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്. പ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും