കേരളം

ഫോണിൽ സംസാരിച്ച് അലക്ഷ്യമായി കാറ്‍ ഓടിച്ചു, ചോദ്യം ചെയ്‌ത ആംബുലൻസ് ഡ്രൈവർക്കും നഴ്‌സിനും മർദനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരിൽ 108 ആംബുലൻസ് ഡ്രൈവർക്കും പുരുഷ നഴ്‌സിനും നേരെ മർദനം. നെല്ലിക്കുഴി സ്വദേശി മൻസൂർ, നഴ്‌സ് എൽദോ പത്രോസ് എന്നിവർക്കാണ് മർദനമേറ്റത്. ഫോൺ വിളിച്ചു കൊണ്ട് അശ്രദ്ധമായി കാർ ഓടിച്ചത് ചോദ്യം ചെയ്‌തതിന് കാറുടമ ഇരുവരെയും മർദിച്ചുവെന്നാണ് പരാതി.

എൽദോയുടെ കൈയ്‌ക്ക് ഒടിവുണ്ട്. മൻസൂറിന്റെ മുഖത്താണ് പരിക്ക്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അമിത വേ​ഗത്തിലെത്തിയ കാറുടമ ആംബുലൻസ് ഡ്രൈവറായ മൻസൂറിനെ പിടിച്ചിറക്കി അസഭ്യം പറയുകയും മർ​ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

കാറുടമയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എൽദേയ്‌ക്ക് പരിക്കേറ്റത്. ഇരുവരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി