കേരളം

പതിനായിരം രൂപ പിഴ ഈടാക്കി, റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുനല്‍കി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴയിടാക്കിയ ശേഷമാണ് നടപടി. വൈകീട്ട് അഞ്ചരക്ക് കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.

പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനാണ് പിഴ ഈടാക്കിയതെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഞായറാഴ്ചയാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് പിടിച്ചെടുത്തത്. അന്ന് തന്നെ പിഴയടച്ചെങ്കിലും ബസ് മോട്ടോര്‍ വാഹനവകുപ്പ് വിട്ടുനല്‍കിയില്ല. വിശദമായി രേഖകള്‍ പരിശോധിച്ച ശേഷം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ബസ് വിട്ടുനല്‍കുകയായിരുന്നു.

ബസ് വിട്ടുനല്‍കിയ സാഹചര്യത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍