കേരളം

മീനാക്ഷിപുരം കവർച്ചാ കേസിൽ 125 ദിവസമായിട്ടും കുറ്റപത്രം ഇല്ല, പൊലീസിനു വീഴ്ച; അർജുൻ ആയങ്കിക്ക് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ജാമ്യം അനുവദിച്ചത്. 

പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 

​ഗുരുതരമായ കുറ്റകൃത്യം ചെയ്ത വ്യക്തിയാണ് അർജുൻ ആയങ്കിയെന്നും എന്നിട്ടും കുറ്റപത്രം എന്നിട്ടും കോടതി കുറ്റപത്രം സമർപ്പിച്ചില്ലെന്നും കോടതി വിമർശിച്ചു. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലാണ് അർജുൻ ആയങ്കി ജാമ്യാപേക്ഷ സമർപ്പിച്ചത്. 

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസിലാണ് മീനാക്ഷിപുരം പൊലീസ് അര്‍ജുന്‍ ആയങ്കിയെ ജൂലൈ മാസത്തിലാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര പുനെയില്‍ നിന്നാണ് പൊലീസ് അന്ന് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

75 പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍