വിഷ്ണു
വിഷ്ണു ടെലിവിഷന്‍ ചിത്രം
കേരളം

ഭവന വായ്പ മുടങ്ങി; വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു; കാഞ്ഞാണിയില്‍ 26കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. 26 വയസായിരുന്നു.

പന്ത്രണ്ട് വര്‍ഷം മുന്‍പ് വീടുവയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും എട്ടുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായി വിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് കാലത്തുള്‍പ്പടെ തിരിച്ചടവ് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശികയായി. കുടിശ്ശിക തുക അടയ്ക്കാനായി നിരന്തരമായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതായും ഇന്ന് വീട് ഒഴിയാനും താക്കോല്‍ കൈമാറണമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുവിന്റെ വീട്ടിലേക്ക് മാറുന്നതിനായി എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. സാധനങ്ങളെല്ലാം പാക്ക് ചെയ്തു വയ്ക്കുകയും ചെയ്തു. അതിനിടെ ഇന്ന് രാവിലെയാണ് വിഷ്ണു വീട്ടിലെ മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്