കേരളം

തിരുവനന്തപുരത്തും മെട്രോ തന്നെ; ലെറ്റ് മെട്രോ അപര്യാപ്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് പകരം സാധാരണ മെട്രോ നിര്‍മിക്കാമെന്ന് കെഎംആര്‍എല്‍ നിര്‍ദേശം. തിരുവവനന്തപുരത്ത് നടത്തിയ സമഗ്ര ഗതാഗത പ്ലാനിന്റെ (സിഎംപി) അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് ഏത് തരം മെട്രോ വേണമെന്ന് സമഗ്ര ഗതാഗത പഠനത്തിന് ശേഷം തീരുമാനിക്കാമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ ബെഹ്‌റ പറഞ്ഞു. 

ടെക്നോസിറ്റിമുതല്‍ പള്ളിച്ചല്‍ വഴി നേമംവരെ നീളുന്ന 27.4 കിലോമീറ്റര്‍ പാതയും കഴക്കൂട്ടംമുതല്‍ ഇഞ്ചക്കല്‍ വഴി കിള്ളിപ്പലംവരെ നീളുന്ന 14.7 കിലോമീറ്റര്‍ പാതയുമാണ് തിരുവനന്തപുരത്ത് നിര്‍മിക്കുക. ഇഞ്ചക്കല്‍-കിള്ളിപ്പലം ഭാഗം ഭൂഗര്‍ഭ പാതയാകും. രണ്ടുപാതയിലുംകൂടി 37 സ്റ്റേഷന്‍. 2051 ഓടെ ഈ പാതകളില്‍ മണിക്കൂറില്‍ 19,747 പേര്‍ യാത്ര ചെയ്യുമെന്ന് ഡിഎംആര്‍സി റിപ്പോര്‍ട്ട് പറയുന്നു. അത്രയും യാത്രികരെ വഹിക്കാന്‍ ലൈറ്റ് മെട്രോ മതിയാകില്ല. പരിഷ്‌കരിച്ച ഡിപിആര്‍ ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ