കേരളം

'കടംവാങ്ങിച്ചു മടുത്തു, ഇനി മുന്നോട്ട് ജീവിക്കാനാവില്ല';  5 മാസമായി പെന്‍ഷന്‍ കിട്ടിയില്ല; ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. മുതുകാട് വളയത്ത് ജോസഫാണ് മരിച്ചത്. 77 വയസായിരുന്നു. അഞ്ചുമാസമായി ഇയാള്‍ക്ക് വികലാഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു. നേരത്തെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഒറ്റയ്ക്കാണ് താമസം. ഏക മകള്‍ ജിന്‍സിയും ഭിന്നശേഷിക്കാരിയാണ്. ഇവര്‍ കോഴിക്കോട്ട ഒരു അനാഥാലയത്തിലാണ്. 

അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 9ന് ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് ജോസഫ് കത്ത് നല്‍കിയിരുന്നു. കടംവാങ്ങിച്ചു മടുത്തെന്നും ഇനി മുന്നോട്ട് ജീവിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.  പതിനഞ്ചുദിവസത്തിനുള്ളില്‍ എന്റെയും മകളുടെയും പെന്‍ഷന്‍ തരുന്നില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് പഞ്ചായത്ത് ഓഫീസിലെത്തി ആത്മഹത്യചെയ്യുമെന്നായിരുന്നു അദ്ദേഹം കത്തില്‍ എഴുതിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്