കടകംപള്ളി സുരേന്ദ്രന്‍
കടകംപള്ളി സുരേന്ദ്രന്‍ ഫെയ്സ്ബുക്ക്
കേരളം

വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികളില്‍ വലിയ വീഴ്ചയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും, മേയറെ വേദിയിലിരുത്തി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് സഞ്ചാരയോഗ്യമാക്കേണ്ടതായിട്ടുണ്ട്. ഓടകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടു മൂന്നു പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്.

അതു നഗരസഭയുടെ പോരായ്മയാണെന്ന് പറയുന്നില്ല. പക്ഷെ പോരായ്മയുണ്ടെന്നത് സത്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ യാത്ര തന്നെ അസാധ്യമാക്കുന്ന തരത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തിലുണ്ട്.

ഇതൊക്കെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കൂട്ടായി ആലോചിച്ച് ചെയ്തു തീര്‍ക്കേണ്ട കാര്യമാണ്. അമൃത് പദ്ധതിയും സ്മാര്‍ട്ട് പദ്ധതിയുടേയും തീവ്രത വര്‍ധിപ്പിച്ച് വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തികരിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. ചില പദ്ധതികള്‍ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും വികസന സെമിനാറില്‍ കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു