കവിത 

ചാട്ടവാറും മുതുകും: പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

പി.എ. നാസിമുദ്ദീന്‍

ടിമയുടെ മുതുക്
ചാട്ടവാറിനോട് പറഞ്ഞു:

വായുവിലെ നിന്റെ സീല്‍ക്കാരം
എന്റെ ഇഷ്ടഗാനം
ഓരോ പ്രഹരവും
രതിമൂര്‍ച്ഛയുണ്ടാക്കുന്ന
പ്രേമപരിരംഭണം
ചുളുങ്ങിയ തൊലിയിലെ
കത്തിപ്പടരലുകള്‍
ആനന്ദത്തിന്റെ കരകാണാക്കടല്‍

നീ
അനാഥത്വത്തില്‍നിന്നും
അരക്ഷിതത്വത്തില്‍നിന്നും
രക്ഷിക്കുന്ന
അന്ധനങ്കൂരം

ചാട്ടവാര്‍ പറഞ്ഞു:

കാമുകീ
എന്റെ ആലിംഗനങ്ങളില്‍
ചാവേറുപോലെ ചിതറുന്ന
മാംസലാവണ്യമേ

നിന്നിലേക്ക്
പ്രേമകടാക്ഷമെറിയുമ്പോള്‍
ഭൂമിയിലെ നിന്റെ പ്രതിച്ഛായകളായ
പാദപാനം ചെയ്യുന്ന ഭക്തരിലേക്കും
നേതൃപൂജ ചെയ്യുന്ന അനുയായികളിലേക്കും
അറിയാതെ കണ്ണുചിമ്മിപ്പോകുന്നു.

മുതുകു പറഞ്ഞു:

കിന്നാരം പറഞ്ഞുനില്‍ക്കാതെ
ചലവും വ്രണവുമൊലിക്കുന്ന
ഈ മാംസപുഞ്ജത്തിലേക്ക്
അനുഭൂതികളുടെ
ഉതിര്‍മണികളുതിര്‍ക്കുക.

ചിത്രീകരണം - ഗോപീകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ