കവിത 

'പേപ്പട്ടി'- കെ.ജി.എസ് എഴുതിയ കവിത

കെ.ജി.എസ്

ളിരിലയില്‍ ഭാവികരിയിലപോലെ
വളരുന്നുണ്ടെന്‍ പുരോഗമനത്തിലൊരു
പടുവൃദ്ധമൌഢ്യം.
എന്‍ ജനനമെന്നെയണിയിച്ചോരഭിശപ്ത-
ജാതിമത ദുര്‍ഗ്ഗന്ധ കവചം,
നീചം ഉച്ചനീചത്ത ചിത്തഭ്രമം.
നോട്ടത്തില്‍ മൂളലില്‍ ചിരിയിലുമൊളിപ്പിച്ച് 
ഞാന്‍ തൊടുക്കും ദീനപീഡനശരം. -വെറും
പേക്കുര ചരിത്രത്തിലിന്നെന്‍ സ്വരം.

വിത രസിക്കുമ്പൊഴോ  കൊയ്യുമ്പൊഴോ
ഭോ ഭോ എന്ന ജാതിഹോണ്‍ മുഴക്കി 
ഭൂതവരമ്പേ നടക്കുമ്പൊഴോ
കടിച്ചിട്ടുണ്ടാവണമൊരു പേപ്പട്ടിയെന്‍
മുതു മുതു മുതു മുത്തച്ഛനെ.
തുപ്പിത്തീരുന്നില്ലിപ്പൊഴും ഞാനാ വിഷം;
തെറിയെത്ര മനുഷ്യരെ വിളിച്ചിട്ടും - വിഷ
പ്പല്ലെത്രയവരില്‍ത്തറച്ചിട്ടും - ജന്മ -
ത്തീയിലവരെച്ചുട്ടെരിച്ചിട്ടും - ക്രൂര -
മുരളലായ് നാട് വിറപ്പിച്ചിട്ടും.

സൂക്ഷ്മകോശത്തില്‍ എന്നെ ചലിപ്പിക്കുമെന്‍
ജീന്‍ മെഷീനില്‍, അഹന്തയില്‍, എന്നെ 
മനുഷ്യനല്ലാതാക്കുമെന്തെന്ത് 
ഇനിയുമെന്തെന്ത്  
പിന്നെയുമെന്തെന്ത് ഭ്രാന്തുകള്‍,
പ്രാകൃത വൈകൃതങ്ങള്‍.

നൂറ്റാണ്ട് നൂറ്റാണ്ടായ് വഴിയെല്ലാം വഴി 
തേടുന്നു ബുദ്ധന്‍ കബീര്‍  അംബേദ്കര്‍ 
ഗുരു ആശാന്‍ അയ്യന്‍കാളി സഹോദരന്‍...
നീതിയുടെയെത്ര ലൂയി പാസ്ച്ചര്‍മാര്‍
ഈ മാരണത്തിന് നിത്യനിവാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ