കവിത 

'ഇരട്ടക്കുട്ടികളുടെ അമ്മ'- പദ്മദാസ് എഴുതിയ കവിത

പദ്മദാസ്

പ്പാത്തിമാവുപോലെ ഉരുട്ടിക്കുഴച്ചിട്ടും
പൊറോട്ടപോലെ വലിച്ചുനീട്ടിയിട്ടും
മതിവരാഞ്ഞ്
കണ്ണുകള്‍ രണ്ടും കടിച്ചുപൊട്ടിച്ച്
ചോരയൊലിപ്പിച്ച്
മുറിവാക്കിയിട്ടേ വിട്ടുള്ളൂ കശ്മലന്‍!
ബ്ലൗസിനുള്ളിലേയ്ക്ക്
ആദ്യമേ തിരുകിക്കയറ്റിയ
മുഷിഞ്ഞുപഴകിയ വിയര്‍പ്പുനാറുന്ന
രണ്ടു നൂറുരൂപാ നോട്ടുകളുടെ ഹുങ്ക്!

കുടിക്കുമ്പോള്‍
പകല്‍ ഉണ്ണിക്കുട്ടന്മാര്‍
സമ്മാനിക്കുന്ന വേദനയോര്‍ത്ത്
അച്ഛനു മരുന്നുവാങ്ങാനുള്ള കാശില്‍നിന്ന്
മിച്ചംവെച്ച് അവള്‍ വാങ്ങിയ മില്‍മ
ഒട്ടും വേണ്ടായിരുന്നു ചുണക്കുട്ടന്മാര്‍ക്ക്.
നിങ്ങള്‍ കൂടി വലിച്ചുകുടിച്ച് മുറിവാക്കിക്കോ
എന്ന് സ്വയം ശപിച്ച്
വായില്‍ വെച്ചുകൊടുത്തതേയുള്ളൂ,
മസൃണതയുടെ യശോധാവള്യം
മുഴുവന്‍ കുടിച്ചുവറ്റിക്കവേ
ആത്മാവിലും ശരീരത്തിലും
ഒരുപോലെ മുറിവുണങ്ങുന്ന ധന്യതയില്‍
പാണ്ടിലോറിക്കാരന്‍ കണ്ണന്
മനസ്സില്‍ മാപ്പുനല്‍കി
അവള്‍ ചിന്മയിയായി;
അശ്വനീകുമാരസദൃശരായി നോവാറ്റുന്ന
കജ്ജളോച്ചാടനക്കാരായ
തന്റെ ഉണ്ണിക്കണ്ണന്മാരുടെ 
ഔഷധാധരങ്ങളെ പ്രതി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം