കവിത 

'രണ്ട് കവിതകള്‍'- മണിക്കുട്ടന്‍ ഇ.കെ. 

മണിക്കുട്ടന്‍ ഇ.കെ

1. ആവാസം 

റ്റിയ പുഴയുടെ 
കോണിലൊരു ചാല്‍
മുട്ടിനു വെള്ളം
കുറേ ഇലകള്‍
പച്ച മഞ്ഞ കറുപ്പ്

പൊടിമീനുകള്‍
കളറിലകളില്‍
തെന്നിമായുന്നു
ഒരു തവള
ഉഭയ ജീവിതം വരക്കുന്നു

വെളിച്ചത്തിന്റെ
ഒരൊളി വന്ന് തിളങ്ങുന്നു

കാട്ടുവള്ളികള്‍
കാറ്റിലാടുമ്പോള്‍
വെള്ളമിളകുന്നു

അതുവഴി വന്ന കിളി
തൂവലഴിച്ചു കിതച്ചു
മേഘമപ്പോള്‍
ആകാശത്ത്
ഒരാനയെ വരച്ചു

2. തടയണ 

തോടിന് 
തടയണ കെട്ടി

ഒഴുക്ക് നിന്നപ്പോള്‍
വെള്ളം തടിച്ചു

അവിടെ വന്ന്
കുട്ടികള്‍ കുളിച്ചു
പെണ്ണുങ്ങള്‍ തിരുമ്പി
പൂച്ചകളും നായ്ക്കളും
നക്കിക്കുടിച്ചു
ചിലര്‍ 
കുടത്തില്‍ കടത്തി

തടിച്ച തോടിനു താഴെ
മെലിഞ്ഞ ഒഴുക്കിന്റെ കരക്കാണ്
കിളികളുടെ വീട്
അവിടെയാണ്
ഞാന്‍ പാര്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു