കവിത 

'കറ'- കമറുദ്ദീന്‍ ആമയം എഴുതിയ കവിത

കമറുദ്ദീന്‍ ആമയം

വിശേഷവേളയില്‍ ധരിക്കാന്‍ 
ആകെയുള്ള വെള്ളക്കുപ്പായത്തില്‍ 
കടുപ്പന്‍ ചായക്കറ വീണു

കഴുകിക്കളയാനില്ല നേരം ക്ലോക്കില്‍ 
ബസതിന്റെ റൂട്ടിനു പോകും 
ബസുതെറ്റിയാല്‍ ട്രെയിനും തെറ്റും 
ബന്ധങ്ങളുടെ പാളങ്ങളും 
ഒരു തുള്ളി ചായച്ചതിയില്‍ 
പകച്ചു നില്‍പ്പാണെന്‍ പ്രഭാതം

പെട്ടന്നതാ 
വീട്ടിലെ പ്രായോഗ്യവതി 
നല്‍പാതി ഒരു മാജിക്ക് ദണ്ഡുപോല്‍ 
പൗഡര്‍ ഡപ്പിയുമായെത്തി
കറയുടെ കണ്ണില്‍ പൊടിയിടുന്നു 
മെല്ലെ മെല്ലെ കറ വാലു ചുരുട്ടുന്നു

ഈ സൂത്രം വിലപ്പോകുമോ?
യാത്രക്കൊടുവില്‍ തക്കംനോക്കി
ദേഹം കുടഞ്ഞവന്‍ പുറത്തു ചാടുമോ? 
നാലാള്‍ കണ്ടാല്‍ നാണക്കേടാവുമോ?

എന്റെ സന്ദേഹപ്പനിനെറ്റിയില്‍ 
തുണി നനച്ചിട്ടവള്‍ പറഞ്ഞു:

പണ്ടെന്നെ കാണാന്‍ വന്നനാള്‍ 
എന്റെ കുപ്പായത്തിലെ
പൊടിയടയാളങ്ങള്‍ 
കണ്ണില്‍പ്പെട്ടുവോ?
വാസനപ്പൊടിപോലുമല്ല
അരിപ്പൊടികൊണ്ടു മറച്ച 
കറയുടെ വടുക്കള്‍

ആത്മവിശ്വാസത്തിന്റെ 
ഒരു ഫാക്ടറിതന്നെ നീയെന്ന്
കാതില്‍ ഉമ്മവെച്ചാലോ?
പിന്നീടാകട്ടെ,
ബസിങ്ങെത്താറായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്