കവിത 

'താറാക്കോഴികള് നടന്ന കണ്ടം'- പ്രവീണ്‍ പ്രസാദ് എഴുതിയ കവിത

പ്രവീൺ പ്രസാദ്

ണ്ടത്ത് നെറയെ
ഓളങ്ങളിണ്ടാക്കി
താറാക്കോഴികള് നടക്കുണു.
ചെറക് വെള്ളത്തീത്തല്ലി
കുട്ടിക്കാലുകൊണ്ട് ചേറ്നെ കൊഴച്ച്
ഒരു മൊശടമണത്തിനെ പറത്തീങ്കൊണ്ട്.

പാറിയും പൊതഞ്ഞും കെടക്കണ മുട്ടകള്
മേക്കണ ചെക്കന്‍ അറയ്ക്കാണ്ട് പെറ്ക്കി,
പുത്തനുയിരിന്റെ വെള്ള ഗോട്ടികള്
മഞ്ഞ വെയിലില് തെളങ്ങി.

ചൂണ്ടയിലൊരു എരനെ കോര്‍ത്ത്
ചേറിലിക്കെറിഞ്ഞ്
മിഴുങ്ങുമ്പൊ കഴ്ത്ത്കീറി
രണ്ട് താറാക്കോഴീനെ
തൊടീലിക്ക് നീന്തിച്ചാലോ?

വരമ്പിന്റെ വളവീന്ന്
പാണ്ടിത്തെറീന്റെ കാറ്റ്
നെനപ്പിലെ ചൂണ്ടയറ്റിച്ച് പാഞ്ഞു.

വൈന്നേരം
താറാക്കോഴികള് പടിഞ്ഞാറ് നോക്കി
ദൂരയ്ക്ക് നീന്തി,
തമിഴരും കൂടെ നീന്തി.
കണ്ടങ്ങള്‍ടെ അവസാനം
അവിരിന്റെ ചൊവന്ന പെര.

താറാക്കോഴികള് നടന്ന കണ്ടത്താകെ
തൂവല്, കാട്ടം...
മലയാളത്തിക്കൂടി പോയ
വേറെ ഭാഷന്റെ കാലടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത