കവിത 

വേതാളപാത

പി.എം. ഗോവിന്ദനുണ്ണി
നിങ്ങൾ ശവത്തെ ചുമക്കുന്നു
കാണുന്നവരോട് പറയുന്നു:
ഇതെന്റെ ശരീരം
വെയിൽ കറുങ്ങലിക്കുന്നു
കാറ്റ് ഊത്തു നിർത്തുന്നു
മറികടന്ന വനം പിന്നാലെ വരുന്നു
ശവം കഥ പറയുന്നു
നിങ്ങൾ മൂളുന്നു
അവസാനത്തെ മൗനത്തോടൊപ്പം ദിവസം പൊട്ടിത്തെറിക്കുന്നു
നിങ്ങൾ ശവമിറക്കി
ഇരുട്ടിൽ ശയിക്കുന്നു
തണുപ്പുവിടാത്ത ശരീരത്തെ
നിർവ്വികാരം തലോടുന്നു
ഉണർന്നു നിൽക്കുന്ന ആകാശത്തോട് പറയുന്നു
ഇതെന്റെ ശവം
സപ്തർഷികൾ
അരുന്ധതി
ധ്രുവൻ
എല്ലാവരും ചിരിക്കുന്നു
കണ്ണിറുക്കി അടച്ചു തുറന്ന്
ഉണ്ടാക്കിത്തീർത്ത പ്രഭാതത്തിലേക്ക്
നിങ്ങൾ ശവം ചുമക്കുന്നു
എത്രവർഷങ്ങളെ ഹോമിച്ചാലാണ്
നമുക്കൊരു ജീവിതം കിട്ടുക
നിങ്ങളും ശവവും ചോദിക്കുന്നു
പരസ്പരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

image

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു