നിലപാട്

കൈയടിക്കേണ്ടത് ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സിനാണ്; ഒരു സണ്ണി ലിയോണ്‍ ഫാനിന് മലയാളികളോടു പറയാനുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിസിനിമാ വ്യവസായത്തിന്റെ ഭാഗമായിരുന്ന സണ്ണി ലിയോണിനെ കുടുംബകഥകളിലെ നായികയായോ സഹനടിയായോ സങ്കല്‍പ്പിക്കാന്‍ മലയാള സിനിമാ വ്യവസായത്തിനോ അതിന്റെ മേലാളന്മാര്‍ക്കോ മലയാളി പ്രേക്ഷകര്‍ക്കോ സാധിക്കുമായിരുന്നില്ലെന്ന് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത്. ഒരു നീലച്ചിത്രനായികയെ മറ്റേതൊരു സാധാരണ നായികയോടുമൊപ്പം ഒന്നിച്ചുകാണാന്‍ മനസ്സുകാണിച്ച ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സിനോടാണ് തനിക്ക് ആരാധന തോന്നിയതെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ സുസ്‌മേഷ്. കൊച്ചിയില്‍ സണ്ണിയെ കാണാനെത്തിയവരെ അഭിനന്ദിക്കുന്നു. അവരെ പരസ്യമായി കുറ്റം പറയുകയും അവരെ പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും രഹസ്യമായി അവരുടെ പഴയ പോണ്‍ ഫിലിമുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൊച്ചിയില്‍ വരാതെ പോയ മലയാളികളില്‍ പലരുമെന്നും സുസ്‌മേഷ് പറയുന്നു.

സുസ്‌മേഷ് ചന്ത്രോത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:


ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു. അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്‌നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. പക്ഷേ ഒരു നീലച്ചിത്രനായികയെ മറ്റേതൊരു സാധാരണ നായികയോടുമൊപ്പം ഒന്നിച്ചുകാണാന്‍ മനസ്സുകാണിച്ച ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സുണ്ടല്ലോ, അതിനോട് വളരെ വലിയ ആരാധനയും ബഹുമാനവും തോന്നിപ്പോയി. പണ്ട് സ്മാര്‍ട്ട് ഫോണുപയോഗിച്ചിരുന്ന കാലത്ത് സണ്ണിയുടെ ഒരു ക്ലിപ് ഞാന്‍ സൂക്ഷിച്ചിരുന്നു. എന്തുഭംഗിയായാണ് അവര്‍ അവര്‍ ചെയ്യുന്ന വേഷം ഭംഗിയാക്കുന്നത്. ആ ക്ലിപ് എന്റെ വിരസനിമിഷങ്ങളെ തരണം ചെയ്യാന്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കട്ടെ. നമ്മിലാര്‍ക്കാണ് സൗന്ദര്യം ഇഷ്ടമല്ലാത്തത്.. നമ്മിലാര്‍ക്കാണ് ഒരു സുന്ദരി റൊമാന്റിക്കായി ഇടപെടുന്നത് ഇഷ്ടമല്ലാത്തത്.. അത് വസ്ത്രത്തോടെയായാലും വസ്ത്രമില്ലാതെയായാലും.
രതിയിലായാലും നിത്യജീവിതത്തിലായാലും.
അതിനാല്‍ അന്നുമിന്നും ഞാന്‍ സണ്ണി ലിയോണിന്റെ ഫാനാണ്.
ഞാന്‍ ഹിന്ദി സിനിമയുടെ പ്രേക്ഷകനല്ലാത്തതിനാല്‍ സണ്ണി ലിയോണ്‍ എന്ന നടിയുടെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളെ വിലയിരുത്താന്‍ ആളല്ല. അതിനു മുതിരുന്നുമില്ല.
പക്ഷേ, ഒന്നുപറയാം. കേരളത്തിലാണെങ്കില്‍ ഒരു രതിചിത്ര നായികയെ കുടുംബകഥകളിലെ നായികയായോ സഹനടിയായോ സങ്കല്‍പ്പിക്കാന്‍ സിനിമാ വ്യവസായത്തിനോ അതിന്റെ മേലാളന്മാര്‍ക്കോ സര്‍വ്വോപരി മലയാളി പ്രേക്ഷകര്‍ക്കോ സാധിക്കുമായിരുന്നില്ല എന്നത് നിസ്തര്‍ക്കമാണ്. ഇവിടെ ഉത്തരേന്ത്യന്‍ പ്രേക്ഷകന്‍ മലയാളിയെ മറ്റൊരു പാഠം കൂടി സൗമ്യമായി പഠിപ്പിക്കുന്നു.
കൊച്ചിയില്‍ സണ്ണിയെ കാണാനെത്തിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. അവരെ പരസ്യമായി കുറ്റം പറയുകയും അവരെ പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും രഹസ്യമായി അവരുടെ പഴയ പോണ്‍ ഫിലിമുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൊച്ചിയില്‍ വരാതെ പോയ മലയാളികളില്‍ പലരും. അവരാണിപ്പോള്‍ മുക്രയിടുന്നത്.
അല്ലയോ ആണന്മാരേ.. ഫേസ് ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി