രാജ്യാന്തരം

അമേരിക്കയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മകളുടെ മുന്‍ കാമുകന്‍ വെടിവെച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ ഇന്ത്യക്കാരായ ദമ്പതികളെ മകളുടെ മുന്‍ കാമുകന്‍ വെടിവെച്ച് കൊന്നു. സാന്‍ ജോസിലുള്ള ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പൂര്‍വ്വവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ദമ്പതികളുടെ മകനാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

സിലിക്കണ്‍ വാലിയില്‍ ടെക്ക് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന നരേന്‍ പ്രഭുവിനെയും ഭാര്യയേയുമാണ് മിര്‍സ ടാട്‌ലിക് എന്ന 24കാരന്‍ വെടിവെച്ച് കൊന്നത്. കൊലപാതക ശേഷം മിര്‍സ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇതിന് മുന്‍പ് ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് മിര്‍സ.

മിര്‍സ ടാട്‌ലികും കൊല്ലപ്പെട്ട പ്രഭുവിന്റെ മകളും കഴിഞ്ഞ വര്‍ഷമാണ് പ്രണയബന്ധം വേര്‍പിരിഞ്ഞത്. സംഭവസമയം പ്രഭുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. ദമ്പതികളും രണ്ട് ആണ്‍മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രഭുവിന്റെ മകള്‍ പ്രതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു മാസങ്ങളായി അമീരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടയ്ക്കാണ് ഈ സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്