രാജ്യാന്തരം

ഉപഭോക്താക്കളുടെ വിവരങ്ങള്‍ കടത്തിയാല്‍ വിലക്കേര്‍പ്പെടുത്തും: ഫേസ്ബുക്കിന് റഷ്യയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ഫേസ്ബുക്ക് ഉപയോഗിക്കുന്ന പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍  2018 ഓടെ രാജ്യത്ത് ഫേസ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് റഷ്യ. പൗരന്‍മാരുടെ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പാടില്ലെന്ന നിര്‍ദേശമാണ് ഫേസ്ബുക്കിന് റഷ്യ നല്‍കുന്നത്.

റഷ്യയിലെ പൗരന്‍മാരുടെ വ്യക്തിവിവരങ്ങളെല്ലാം രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഫേസ് ബുക്കിനെ നിരോധിക്കും എന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കിയത്. ഇതിനു മുന്‍പ് നിയമങ്ങള്‍ അനുശാസിക്കാത്തതിന് ലിന്‍ങ്കിടിനെ റഷ്യ നിരോധിച്ചിരുന്നു.

2014ല്‍ പ്രസിഡന്റ് വഌട്മിര്‍ പുടിനാണ് പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ റഷ്യന്‍ സെര്‍വറില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന നിയമം അംഗീകരിച്ചത്. 2015ല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ നിരവധി വിദേശ കമ്പനികള്‍ പ്രതിസന്ധിയിലായി. ഈ പ്രതിസന്ധിതന്നെയാണ് ഫേസ് ബുക്കും അനുഭവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?