രാജ്യാന്തരം

ഫോളോറിഡയിലെ റസ്‌റ്റോറന്റില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍; അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയിലുള്ള റസ്റ്റോറന്റിലാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 

റസ്റ്റോറന്റില്‍ നടക്കുകയായിരുന്ന വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ലി പോലീസ് പറഞ്ഞു. വീഡിയോ ഗെയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ വെടിവെപ്പ് നടത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ല. 

ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു