രാജ്യാന്തരം

നവാസ് ഷെരീഫിന് തിരിച്ചടി; അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ് 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷരീഫിന് ഏഴുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. നവാസ് ഷെരീഫിനോടും മറിയം ഷരീഫിനോടും യഥാക്രം 80 ലക്ഷം, 20 ലക്ഷം പൗണ്ട് പിഴയായി  ഒടുക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14ന് ആരംഭിച്ച വിചാരണ നടപടികള്‍ക്ക് ഒടുവിലാണ് കോടതി വിധി. ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാല് ആഡംബര ഫഌറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 

കേസില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്ന ഷെരീഫിന്റെ ഹര്‍ജി കോടതി തളളി. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുവിന്റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിധി പറയുന്നത് നീട്ടിവെയ്ക്കണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടത്.ഹര്‍ജിക്കൊപ്പം വച്ച കുല്‍സുമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അവര്‍ ഗുരുതരമായ രോഗത്തിന് ചികിത്സയിലാണെന്നും വ്യക്തമാക്കിയിരുന്നു.

ഷെരീഫ് നിലവില്‍ മകള്‍ മറിയത്തിനൊപ്പം ലണ്ടനിലാണ്. പാനമ പേപ്പര്‍ ചോര്‍ച്ചയിലുടെയാണ് ഷെരീഫിനും മക്കള്‍ക്കും ലണ്ടനിലുളള സ്വത്തിനെ കുറിച്ചുളള വിവരം പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്