രാജ്യാന്തരം

പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; അനായാസ ജയവുമായി നാലാം തവണയും

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനായാസ ജയം നേടി വഌദിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്. എഴ് സ്ഥാനാര്‍ഥികള്‍ വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ടായിരുന്നു എങ്കിലും 76 ശതമാനം വോട്ടു നേടിയാണ് പുടിന്‍ വീണ്ടും അധികാരം ഉറപ്പിച്ചത്. 

റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ ഇത് നാലാം തവണയാണ് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. വീണ്ടും വലിയ വിജയം നല്‍കിയ റഷ്യന്‍ ജനതയ്ക്ക് നന്ദി പറയുന്നു എന്ന് പുടിന്‍ ഫലപ്രഖ്യാപനത്തിന് ശേഷം പറഞ്ഞു. 

അലക്‌സി നവല്‍നിക്കായിരുന്നു പുടിന്റെ ജയത്തിന് കരിനിഴല്‍ വീഴ്ത്തിയിരുന്നത് എങ്കിലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിഷന് അലക്‌സിക്ക് മത്സരാനുമതി നിഷേധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തേക്കെത്തിയ പവല്‍ ഗ്രുഡിന് ലഭിച്ചതാകട്ടെ 12.89 ശതമാനം വോട്ടുകള്‍. 

പ്രസിഡന്റിന്റെ കാലാവധി ആറ് വര്‍ഷമായി ക്രമീകരിച്ച് പുതിയ നിയമം വന്നതോടെ 2024 വരെ പുടിന് ഇനി റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ തുടരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ