രാജ്യാന്തരം

'അമ്മ ഫ്രിഡ്ജിലുണ്ട്'; വഴക്കിട്ടതിന് കൊന്ന് കഷ്ണങ്ങളാക്കിയെന്ന് മകന്റെ കുറ്റസമ്മതം, 30 വര്‍ഷം തടവ് ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ഹോണോലുലു: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ മകന് 30 വര്‍ഷം തടവ് ശിക്ഷ. ഹവായ് ദ്വീപിലെ ഹോണൊലുലു സ്വദേശിയായ യു വെയ് ഗോങ് ആണ് പ്രതി. 2017 ലായിരുന്നു ഗോങ് അമ്മയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയത്. 

വീട്ടില്‍ വച്ച് വഴക്കുണ്ടായതിനെ തുടര്‍ന്ന് അമ്മയായ ലിയു യുന്‍ ഗോങിനെ അടിച്ച് കൊന്നതെന്നും പിന്നീട് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗില്‍ ഫ്രിഡ്ജിലാക്കിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഗോങിന്റെ വീട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഫ്രിഡിജില്‍ നിന്ന് ലി യുന്റെ കയ്യും തലയും മറ്റ് ശരീര ഭാഗങ്ങളും കണ്ടെടുത്തു. 

അമ്മയെ കൊന്ന ശേഷം ഗോങ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. കുറ്റം ഏറ്റുപറഞ്ഞെങ്കിലും ഗോങിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി