രാജ്യാന്തരം

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു. നേതാവിനെ തെരഞ്ഞെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 66ശതമാനം വോട്ട് നേടിയാണ് ബോറിസിന്റെ വിജയം. വിദേശകാര്യസെക്രട്ടറി ജറമി ഹണ്ടിനെയാണ് മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ജോണ്‍സണ്‍ തോല്‍പ്പിച്ചത്. 

ബ്രക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തെരേസ മേയ് രാജിവച്ചതിനെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ബ്രക്‌സിറ്റ് അനുകൂല ചേരിയുടെ ഏറ്റവും പ്രമുഖനായ നേതാവാണ് ജോണ്‍സണ്‍. 

ലണ്ടന്‍ മുന്‍ മേയറാണ് 55കാരനായ ബോറിസ് ജോണ്‍സണ്‍. 159,320 പാര്‍ട്ടി പ്രവര്‍ത്തകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബുധനാഴ്ച ഉച്ചയോടെ ബോറിസ് അധികാരമേല്‍ക്കും. രാജ്ഞിക്ക് രാജിക്കത്ത് നല്‍കുന്നതിന് മുമ്പ്, തെരേസ മേയ് ഹൗസ് ഓഫ് കോമണ്‍സില്‍ അവരുടെ പ്രധാനമന്ത്രി പദത്തിലുള്ള അവസാന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.  

ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്നും പുതിയ ഊര്‍ജം നല്‍കുന്ന എല്ലാ തരത്തിലുള്ള അവസരങ്ങളും പരാമവധി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ