രാജ്യാന്തരം

വ്യോമപാത അടഞ്ഞു തന്നെ; ഇന്ത്യയുമായുള്ള ബന്ധം ആദ്യം മെച്ചപ്പെടട്ടെയെന്ന് പാക് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്:  ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് വ്യോമപാത തത്കാലം തുറക്കില്ലെന്ന് പാക് സര്‍ക്കാര്‍. മാര്‍ച്ച് ഒന്നാം തിയതിയാണ് വ്യോമപാത അടച്ചു കൊണ്ട് പാക് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയത്. കറാച്ചി, പെഷാവര്‍, ക്വേറ്റ, ഇസ്ലമാബാദ്, ലാഹോര്‍, ഫൈസലാബാദ് തുടങ്ങിയ വിമാനത്താവളങ്ങളാണ് നിലവില്‍ നിയന്ത്രണങ്ങളോടെ തുറന്നിരിക്കുന്നത്. 

മാര്‍ച്ച് ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളും സര്‍ക്കാര്‍ അടച്ചിരുന്നു. പിന്നീടാണ് ഇവ യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയത്. വേണ്ടി വന്നാല്‍ സൈനികത്താവളങ്ങളായി വിമാനത്താവളങ്ങളെ മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇപ്പോഴും മന്ത്രാലയം നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യാ- പാക് ബന്ധം വഷളായത്. പാക് വേരുകളുള്ള ഭീകര സംഘടനയായ ജയ്ഷ്- ഇ- മുഹമ്മദാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ