രാജ്യാന്തരം

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ പിന്തുണച്ച സെനറ്ററിന്റെ തലയില്‍ മുട്ടപൊട്ടിച്ച് 17കാരന്‍; കയ്യടി, വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളിയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച ഓസ്‌ട്രേലിയന്‍ സെനറ്റര്‍ക്ക് നേരെ മുട്ട ആക്രമണം. 17 കാരനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സെനറ്ററുടെ തലയില്‍ മുട്ട എറിഞ്ഞ് പൊട്ടിച്ചത്. ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങാണ് ആക്രമണത്തിന് ഇരയായത്. മെല്‍ബണില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൈയില്‍ ഫോണുമായി എത്തിയ ആണ്‍കുട്ടി പിന്നിലൂടെ വന്ന് തലയില്‍ മുട്ട പൊട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

മുട്ട എറിഞ്ഞതോടെ ദേഷ്യപ്പെട്ട സെനറ്റര്‍ കുട്ടിയെ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്. കുട്ടിയെ ആഞ്ഞ് തള്ളിയതിന് ശേഷം അക്രമിക്കുകയായിരുന്നു. അപ്പോഴേക്കും ഒരാള്‍ ഇരുവരുടേയും ഇടയില്‍ കയറി. ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെക്കുറിച്ചുള്ള അനിങ്ങിന്റെ പ്രതികരണം ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് മുട്ട ആക്രമണം ഏല്‍ക്കേണ്ടിവന്നത്. 

ഇപ്പോള്‍ മുസ്ലീങ്ങളാണ് ഇരകളായത്. സാധാരണ അവരായിരിക്കും അക്രമികള്‍. ന്യൂസിലന്‍ഡിലുണ്ടായ അക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം കുടിയേറ്റമാണ്. മുസ്ലീമുകളെ അവിടെ പ്രവേശിക്കാന്‍ അനുവദിച്ചതാണ് ആക്രമണത്തിന് കാരണമായത്. പത്രക്കുറിപ്പിലൂടെ അന്നിങ് പറഞ്ഞു. ഇതിനെതിരേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. അത്തരക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നും പാര്‍ലമന്ററി സ്ഥാനം ഒഴിയണമെന്നുമാണ് സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്. മുട്ടയേറിന്റെ വീഡിയോ അന്താരാഷ്ട്ര തലത്തില്‍ വൈറലാവുകയാണ്. ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്