രാജ്യാന്തരം

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു, കഞ്ചാവ് വാങ്ങാന്‍ കൗമാരക്കാരുടെ അടുത്തെത്തി; യുവതി കൊല്ലപ്പെട്ട നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ചിക്കാഗോ:  പോര്‍ട്ടേജില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ ഇരുപത്തിയേഴുകാരി അഡ്രിയാന സോജിഡോയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരപ്രായക്കാര്‍ക്കൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്. കൗമാരക്കാരനില്‍ നിന്നു കഞ്ചാവു വാങ്ങുന്നതിനാണ് ആഡ്രിയാന എത്തിയത്. കാതറിന്‍ കോര്‍ട്ടിലുള്ള  വീട്ടില്‍ നിന്നും കാറിലാണ് ആഡ്രിയാന ഇവരെ തേടി പുറപ്പെട്ടത്.

സംഭവത്തില്‍ തിയാ ബോമാന്‍ ലീഡര്‍ഷിപ്പ് അക്കാദമിയിലെ വിദ്യാര്‍ഥിയായ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പതിനാറുകാരനും പൊലീസ് പിടിയിലായി. 17 കാരനായ മൂന്നാമനെ ഇതുവരെ പിടികൂടാനായിട്ടില്ല. അഡ്രിയാന കൊല്ലപ്പെട്ടത് കൗമാരപ്രായക്കാരില്‍ ഒരാളുടെ കാറില്‍ വച്ച് വെടിയേറ്റാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൊലപ്പെടുത്തിയശേഷം ഗാര്‍ഡിയിലുള്ള നോര്‍ട്ടണ്‍ എലിമെന്ററി സ്‌കൂള്‍ ജിംനേഷ്യത്തില്‍ ശരീരം ഉപേക്ഷിക്കുകയായിരുന്നു.

2005 മുതല്‍ ഈ സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു.ഗാരി പൊലീസ് മള്‍ട്ടി ഏജന്‍സി ഗാങ് യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് ചീഫ് ട്രോയ്‌വില്യംസ് പറഞ്ഞു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ രണ്ടുപോരെ കൗണ്ടി ജുുവനയില്‍ ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല